നെയ്യാറ്റിൻകരയിൽ യുവാവിനെ വെട്ടിക്കൊന്നു
നെയ്യാറ്റിന്‍കര: സാമ്പത്തിക ഇടപാടിലെ തര്‍ക്കത്തിനെ തുടര്‍ന്ന് യുവാവിനെ നാലംഗസംഘം വെട്ടിക്കൊന്നു. നെയ്യാറ്റിന്‍കരയ്ക്കു സമീപം ഊരൂട്ടുകാല സ്വദേശിയും പത്താം കല്ലിനു സമീപം താമസക്കാരനുമായ ഷണ്മുഖന്റെ മകന് ആദിത്യനാണ്(23) കൊല്ലപ്പെട്ടത്.
ഇന്നലെ രാത്രി 8.15ഓടെ കൊടങ്ങാവിള ജങ്ഷനിലായിരുന്നു സംഭവം. മൈക്രോഫിനാന്‍സ് സ്ഥാപനത്തിലെ കലക്ഷന്‍ ഏജന്റായിരുന്നു ആദിത്യന്.
പിരിവിനായി കൊടങ്ങാവിളയില്‍ എത്തിയ ആദിത്യനെ നെല്ലിമൂടിനും കണ്ണറവിളയ്ക്കുമിടിയിലുള്ള യുവാക്കള്‍ എത്തി ക്രൂരമായി വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ആദിത്യന് സംഭവസ്ഥലത്തു തന്നെ മരിച്ചു.
നാട്ടുകാര്‍ ഓടിക്കൂടിയതോടെ അക്രമിസംഘം ഓടിപ്പോയി. നെയ്യാറ്റിന്‍കര പൊലീസെത്തി മൃതദേഹം നെയ്യാറ്റിന്‍കര ജില്ലാ ജനറല്‍ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
കഴിഞ്ഞദിവസം ആദിത്യന് നെല്ലിമൂട്ടില്‍ പണം പിരിക്കാന്‍ പോയ സമയത്ത് തര്‍ക്കമുണ്ടായിരുന്നു. ഈ തര്‍ക്കമാണ് കൊലയില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു.