അട്ടിക്കളത്ത് പ്രളയത്തിൽ തകർന്ന ക്രാഷ് ബരിയർ പുനസ്ഥാപിണമെന്ന് ആവശ്യം ശക്തം
ഇടുക്കി: അടിമാലി കുമളി ദേശീയപാതയുടെ ഭാഗമായ അട്ടിക്കളത്ത് സ്ഥാപിച്ച ക്രാഷ് ബരിയർ2018ലെ പ്രളയത്തിലാണ് തകർന്നുവീണത്. ആറ് വർഷം കഴിയുമ്പോഴും നാളിതുവരെയായി ക്രാഷ് ബാരിയറുകൾ പുനസ്ഥാപിക്കുന്നതിന് ദേശീയപാത വിഭാഗം യാതൊരുവിധ നടപടിയും സ്വീകരിച്ചിട്ടില്ല. തലനാരിഴ വ്യത്യാസത്തിനാണ് പല അപകടങ്ങളും ഇവിടെ ഒഴിവായിട്ടുള്ളത്.
പെരിയാർവാലി ഉൾപ്പെടുന്ന താഴ് വാരങ്ങളിലേക്ക് ചെങ്കുത്തായ വലിയ കൊക്കകളാണ് ഈ റോഡിൻറെ ഒരു ഭാഗം ചേർന്ന് ഉള്ളത്. ഇത്തരം വലിയ കൊക്കകൾ ഉള്ള ഭാഗങ്ങളിലാണ് ക്രാഷ് ബാരിയറുകൾ തകർന്ന് കിടക്കുന്നത്. തകർന്നു കിടക്കുന്ന ഭാഗം നെട്ടും ബോൾട്ടും ഉപയോഗിച്ച് മുറുക്കി സുരക്ഷിതമാക്കുകയെന്ന നിസ്സാര ജോലി പോലും നിർവഹിക്കുവാൻ ദേശിയ പാത അധികൃതർക്ക് സാധിക്കുന്നില്ല.
വാഹന യാത്രക്കാരുടെ ജീവന് യാതൊരുവിധ പരിഗണനയും ദേശീയപാത വിഭാഗം നൽകുന്നില്ല എന്നതിന്റെ തെളിവാണ് കഴിഞ്ഞ ആറ് വർഷമായി തകർന്നു കിടക്കുന്ന മെറ്റൽ ക്രാഷ് ബാരിയർ കാട്ടിത്തരുന്നത്.