പ്രവർത്തന മികവുമായി തൊടുപുഴ സ്മിതാ മെമ്മോറിയൽ ഹോസ്പിറ്റൽ മൂന്നാം വർഷത്തിലേക്ക്...
തൊടുപുഴ :ഇടുക്കി ജില്ലയുടെ ആരോഗ്യരംഗത്ത് കാതലായ മാറ്റങ്ങൾ സംഭാവന ചെയ്തുകൊണ്ട് തൊടുപുഴ സ്മിതാ മെമ്മോറിയൽ ഹോസ്പിറ്റൽ മൂന്നാം വർഷത്തിലേക്ക്. ആശുപത്രിയുടെ രണ്ടാം വാർഷികാഘോഷം നാളെ (7-10-23) ശനിയാഴ്ച നടക്കും. പ്രമുഖ സിനിമാതാരം രമേഷ് പിഷാരടി വാർഷികാഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും. ഇടുക്കി എസ് പി ശ്രീ. വി.യു. കുര്യാക്കോസ് ഐപിഎസ് മുഖ്യാതിഥി ആയിരിക്കും. സിനിമാ സീരിയൽ താരം സി.ജി. നായർ, സ്മിതാ ഹോസ്പിറ്റൽ ചെയർമാൻ ഡോ. സുരേഷ് അദ്വാനി, വൈസ് ചെയർമാൻ മിസിസ്സ് ഗീതാ സുരേഷ് അദ്വാനി, ഭരണ, സാമൂഹിക, സാംസ്കാരിക മേഖലയിൽ നിന്നുള്ള പ്രമുഖർ തുടങ്ങിയവർ വാർഷികാഘോഷ പരിപാടിയിൽ പങ്കെടുക്കും. കേരളത്തിലെ മറ്റ് ജില്ലകളെ അപേക്ഷിച്ച് ആതുര സേവന രംഗത്ത് വളരെ പിന്നോക്കം നിന്നിരുന്ന ഇടുക്കി ജില്ലയിലേക്ക് രാജ്യാന്തര നിലവാരത്തിലുള്ള ഒരു ആശുപത്രി എന്ന ലക്ഷ്യത്തോടെയാണ് സ്മിതാ മെമ്മോറിയൽ ആശുപത്രി തൊടുപുഴയിൽ പ്രവർത്തനമാരംഭിച്ചത്. അതിനൂതന സാങ്കേതിക സൌകര്യങ്ങളോടൊപ്പം പ്രഗത്ഭരായ ഡോക്ടർമാരുടേയും മെഡിക്കൽ ടീമിന്റെയും സാങ്കേതിക വിദഗ്ദ്ധരുടേയും പ്രൊഫഷണലുകളുടേയും കൂട്ടായ സേവനവും കാര്യക്ഷമതയും സ്മിതാ മെമ്മോറിയൽ ഹോസ്പിറ്റലിനെ മറ്റ് ആരോഗ്യസേവന ദാതാക്കളിൽ നിന്ന് വ്യത്യസ്ഥരാക്കുന്നു. സമൂഹത്തിന്റെ എല്ലാ മേഖലകളിലുമുള്ളവർക്ക് മികച്ച ചികിത്സ ഉറപ്പാക്കുകയാണ് സ്മിതാ മെമ്മോറിയൽ ആശുപത്രിയുടെ ലക്ഷ്യം. എട്ട് ഓപ്പറേഷൻ തീയറ്ററുകൾ, 64 ഇന്റൻസീവ് കെയർ യൂണിറ്റുകൾ, അത്യാധുനിക ഇന്റർവെൻഷണൽ കാത്ത് ലാബുകൾ, ലേബർ സ്യൂട്ടുകൾ, 24X7 അത്യാഹിത വിഭാഗം. എൻഡോസ്കോപി, ഇആർസിപി സ്യൂട്ടുകൾ, പിഎഫ്ടി ലാബുകൾ, ഡേ കെയർ സെന്റർ, റേഡിയോളജി, ഡയാലിസിസ് യൂണിറ്റ് തുടങ്ങി വിപുലമായ സൌകര്യങ്ങളാണ് സ്മിതാ ആശുപത്രിയിൽ സജ്ജീകരിച്ചിട്ടുള്ളത്. എളുപ്പത്തിലുള്ള സേവനം ഉറപ്പാക്കുന്നതിന് വേണ്ടി ലാബ്, ഫാർമസി സേവനങ്ങളിൽ ന്യൂമാറ്റിക് പ്രോസസ്സ് സംവിധാനംനടപ്പിലാക്കിയിട്ടുണ്ട്. പത്മഭൂഷണ ജേതാവും ഇന്ത്യയിലെ തന്നെ മുൻനിര ബോൺ മാരോ ട്രാൻസ്പ്ലാന്റേഷൻ വിദഗ്ദ്ധനുമായ ഡോ. സുരേഷ് അദ്വാനിയാണ് സ്മിതാ ആശുപത്രിയുടെ ചെയർമാൻ. ഇന്ത്യയിലാദ്യമായി വിജയകരമായി ബോൺ മാരോ ട്രാൻസ്പ്ലാന്റേഷൻ നടത്തിയ ഡോക്ടറാണ് ഡോ. അദ്വാനി. 2002 ൽ പദ്മശ്രീയും 2011 ൽ പദ്മഭൂഷണും നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു. ആരോഗ്യ സേവന രംഗത്ത് 50 വർഷത്തിലധികംഅനുഭവസമ്പത്തുള്ള ഡോ. സുരേഷ് അദ്വാനിയുടെ നേതൃത്വമാണ് സ്മിതാ മെമ്മോറിയൽ ആശുപത്രിയുടെ കരുത്ത്. ഇടുക്കി ജില്ലയിലെ എൻഎബിഎച്ച് അക്രിഡിറ്റേഷനുള്ള ആശുപത്രിയാണ് സ്മിതാ മെമ്മോറിയൽ ഹോസ്പിറ്റൽ, രണ്ടു വർഷത്തിനുള്ളിൽ ഏകദേശം ഒരു ലക്ഷത്തോളം ആളുകൾ സ്മിതാ മെമ്മോറിൽ ആശുപത്രിയുടെ സേവനം ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഒപ്പം ചെറുതും വലുതുമായി ഏകദേശം 5000ത്തിലധികം ശസ്ത്രക്രിയകളും സ്മിതാ ഹോസ്പിറ്റലിൽ വിജയകരമായി പൂർത്തിയാക്കി. കാർഡിയോ തൊറാസിക് വാസ്കുലാർ സർജറി യൂണിറ്റ്, ഗ്രീൻ ഓപ്പറേഷൻ തീയേറ്റർ, റൊട്ടാഅബ്ലേഷൻ, ന്യൂജനറേഷൻ ബയോഅബ്സോർബബിൾ കൊറോണറി സ്റ്റെന്റിംഗ്, ലീഡ് ലെസ്സ് പേസ്മേക്കർ, ഇൻട്രാകാർണിയൽ അന്യൂറിസം കോയിലിങ്ങ് തുടങ്ങി ഏകദേശം 19 സേവനങ്ങൾ ഇടുക്കി ജില്ലയിൽ ആദ്യമായി നടപ്പിലാക്കിയത് സ്മിതാ മെമ്മോറിയൽ ആശുപത്രിയാണ്. ഇതോടൊപ്പം തന്നെ ഓർത്തോപീഡിക്സ്, ഇഎൻടി, ന്യൂറോളജി, കാർഡിയോളജി വിഭാഗങ്ങളിലായി ഏകദേശം 30 ൽ പരം അതി സങ്കീർണ്ണമായ ശസ്ത്രക്രിയകളും സ്മിതാ മെമ്മോറിയൽ ആശുപത്രിയിൽ വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്. കഴിഞ്ഞ മൂന്ന് മാസത്തിനിടയിൽ ഏകദേശം 13 ഓളം കാർഡിയാക് സർജറികളാണ് സ്മിതാ മെമ്മോറിയൽ ആശുപത്രിയിൽ വിജയകരമായി പൂർത്തിയാക്കിയത്.