രാമേശ്വരം കഫേ സ്ഫോടനം: മുഖ്യ പ്രതികളെ പശ്ചിമ ബംഗാളിൽ നിന്ന് എൻ.ഐ.എ പിടികൂടി
ബാംഗ്ലൂർ: രാമേശ്വരം കഫേ സ്ഫോടനക്കേസില്‍ മുഖ്യപ്രതികള്‍ പിടിയില്‍. കര്‍ണാടക സ്വദേശികളായ മുസാഫിർ ഹുസൈൻ ഷാസിബ്, അബ്ദുൽ മതീൻ അഹമ്മദ് താഹ എന്നിവർ പിടിയിലായത്.
പശ്ചിമ ബംഗാളില്‍ നിന്നാണ് പ്രതികളെ എന്‍.ഐ.എ കസ്റ്റഡിയിലെടുത്തത്. അബ്ദുള്‍ മതീന് താഹയാണ് കേസിലെ മുഖ്യസൂത്രധാരന്‍ എന്നാണ് എന്‍.ഐ.എയുടെ കണ്ടെത്തല്‍.
ഇയാള്‍ക്കെതിരെ നേരത്തെ ലുക്ക്ഔട്ട് നേട്ടീസ് ഇറക്കുകയും ഇയാളെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 10 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
മുസവീര്‍ ഹുസൈന് ഷാജിഹാണ് കഫേയില്‍ ബോംബ് സ്ഥാപിച്ചതെന്നാണ് കണ്ടെത്തല്‍. ഇതിന്റെ സി.സി.റ്റി.വി ദൃശ്യങ്ങളും പുറത്തു വന്നിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഇരുവരെയും കൊല്‍ക്കത്തയില്‍ നിന്ന് എന്‍.ഐ.എ സംഘം പിടികൂടിയത്.
പ്രതികളെ പിടികൂടുന്നതിന് കേരള, കർണാടക പൊലീസ് സംഘങ്ങളുടെ സജീവസഹകരണം ഉണ്ടായിരുന്നുവെന്ന് എൻ.ഐ.എ വ്യക്തമാക്കി. മാര്‍ച്ച് ഒന്നിനായിരുന്നു ബാംഗ്ലൂർ ബ്രൂക് ഫീല്‍ഡില്‍ സ്ഥിതി ചെയ്യുന്ന കഫെയില്‍ സ്ഫോടനമുണ്ടായത്.