ഇസ്ലാംപുര ഇനി മുതൽ കൃഷൻ നഗർ
ലാഹോർ: ലാഹോറിലെ തെരുവുകളുടെയും റോഡുകളുടെയും പേരുകൾ പുനഃസ്ഥാപിക്കാനുള്ള പദ്ധതിക്ക് പാക്കിസ്ഥാനിലെ പഞ്ചാബ് സർക്കാർ അനുമതി നൽകി. ഇന്ത്യ- പാക് വിഭജനത്തിന് മുൻപുണ്ടായിരുന്ന പേരുകളിലേക്കാണ് പാക്കിസ്ഥാൻ പുനർനാമകരണം ചെയ്യുന്നത്. ഇസ്ലാംപുര എന്ന സ്ഥലം കൃഷൻ നഗർ എന്നും മുസ്തഫാബാദ് ധർമപുര എന്നും ബാബരി മസ്ജിദ് ചൗക്ക് ജെയ്ൻ മന്ദിർ ചൗക്ക് എന്നും സുന്നത്ത് നഗർ സാൻറ് നഗർ എന്നായി മാറുമെന്നാണ് വിവിധ മാധ്യമ റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാകുന്നത്. ലാഹോറിലെയും പരിസരങ്ങളിലെയും വിവിധ തെരുവുകളുടെയും റോഡുകളുടെയും പേരുകൾ പുനഃസ്ഥാപിക്കാനുള്ള പദ്ധതിക്ക് മുഖ്യമന്ത്രി മറിയം നവാസിൻറെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം അനുമതി നൽകിയതായി പഞ്ചാബ് സർക്കാർ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.





Latest News



ലാഹോർ: ലാഹോറിലെ തെരുവുകളുടെയും റോഡുകളുടെയും പേരുകൾ പുനഃസ്ഥാപിക്കാനുള്ള പദ്ധതിക്ക് പാക്കിസ്ഥാനിലെ പഞ്ചാബ് സർക്കാർ അനുമതി നൽകി. ഇന്ത്യ- പാക് വിഭജനത്തിന് മുൻപുണ്ടായിരുന്ന പേരുകളിലേക്കാണ് പാക്കിസ്ഥാൻ പുനർനാമകരണം ചെയ്യുന്നത്. ഇസ്ലാംപുര എന്ന സ്ഥലം കൃഷൻ നഗർ എന്നും മുസ്തഫാബാദ് ധർമപുര എന്നും ബാബരി മസ്ജിദ് ചൗക്ക് ജെയ്ൻ മന്ദിർ ചൗക്ക് എന്നും സുന്നത്ത് നഗർ സാൻറ് നഗർ എന്നായി മാറുമെന്നാണ് വിവിധ മാധ്യമ റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാകുന്നത്. ലാഹോറിലെയും പരിസരങ്ങളിലെയും വിവിധ തെരുവുകളുടെയും റോഡുകളുടെയും പേരുകൾ പുനഃസ്ഥാപിക്കാനുള്ള പദ്ധതിക്ക് മുഖ്യമന്ത്രി മറിയം നവാസിൻറെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം അനുമതി നൽകിയതായി പഞ്ചാബ് സർക്കാർ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. 

































