ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട അന്വേഷണം സിനിമാ മേഖലയിലേക്കും നീളും
കേസിൽ മുഖ്യ പ്രതിയായ ക്രിസ്റ്റീന എന്ന തസ്ലീമ സുൽത്താനും താരങ്ങളും തമ്മിലുള്ള ചാറ്റ് എക്സൈസിനു ലഭിച്ചിട്ടുണ്ട്. മലയാളത്തിലെ രണ്ടു പ്രമുഖ താരങ്ങൾക്ക് ലഹരി കൈമാറിയെന്നായിരുന്നു പ്രതി നേരത്തെ എക്സൈസിന് നൽകിയ മൊഴി. ഇൻസ്റ്റഗ്രാം അക്കൗണ്ട് കേന്ദ്രീകരിച്ചാണ് പ്രതികൾ ഇടപാട് നടത്തിയിരുന്നതെന്നാണ് എക്സൈസ് പറയുന്നത്. ഒന്നര കോടി വില വരുന്ന ഹൈബ്രിഡ് കഞ്ചാവുമായി യുവതി അടക്കം രണ്ടുപേരാണ് കഴിഞ്ഞ ദിവസം പിടിയിലായത്.
ചെന്നൈ സ്വദേശി ക്രിസ്റ്റീന എന്ന തസ്ലീമ സുൽത്താൻ, മണ്ണാഞ്ചേരി സ്വദേശി ഫിറോസ് എന്നിവരാണ് എക്സൈസിൻറെ പിടിയിലായത്. നർക്കോട്ടിക്സ് സിഐ മഹേഷിൻറെ നേതൃത്വത്തിലുള്ള സംഘമാണ് മാരാരികുളത്തെ റിസോർട്ടിൽ നിന്നും ഇരുവരെയും പിടികൂടിയത്. കഞ്ചാവ് കടത്താൻ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തിരുന്നു. തായ്ലൻഡിൽ നിന്നുമാണ് ഇവർക്ക് ഹൈബ്രിഡ് കഞ്ചാവ് ലഭിച്ചതെന്നാണ് വിവരം.





Latest News

